Monday, February 27, 2012

വേരിൽ കായ്ക്കുന്ന തേനൂറും ചക്കകൾ

തികഞ്ഞ കൗതുകത്തോടെയാണ് മണ്ണുത്തി കാർഷിക
ഗവേഷണ കേന്ദ്രത്തിൽ നിന്നുള്ള പ്രതിനിധികളുടെ
ആഗമനം  ഞങ്ങൾ വീക്ഷിച്ചത് .
ഒരു പക്ഷെ ചുണ്ടേക്കാടിന്റെ ചരിത്രത്തിൽ തന്നെ
ഇത്തരം ഒരു സന്ദർശനം ആദ്യത്തേതാണെന്ന് പറയാം .
ബസുമതി കൃഷി ചെയ്യുന്നതിനേപ്പറ്റി ആലോചിച്ചപ്പോൾ
ആശങ്കകൾക്കപ്പുറം ഈ  കൗതുകം  അന്നും  തോന്നി.
ഇപ്പോഴതിന്റെ മാനം വളരെ ഉയരത്തിലാണെന്ന് വന്നിരിക്കുന്നു
ഈ സന്ദർശനം അത് ശരി വയ്ക്കുന്ന തരത്തിലുള്ളതായി .
കൃഷിയുടെ പാഠങൾ

 കാർഷിക ഗവേഷണ കേന്ദ്രത്തിലെ
Plant breeding and Genetics
വിഭാഗത്തിൽ പ്രവർത്തിച്ചു വരുന്ന
പ്രൊഫസറാണ്  Dr. C.A. Rosamma Phd.
ഗവേഷണ സ്ഥാപനങ്ങളിലെ മനം
മടുപ്പിക്കുന്ന ജാടകൾക്കപ്പുറം
വിനയവും എളിമയും മുഖമുദ്രയായ് കാണപ്പെട്ട ഒരനുഭവമായി മാറി സന്ദർശനം .




അദ്ദേഹത്തിന്റെ ഇടപെടൽ തികച്ചും അനൗപചാരികമായിരുന്നു  .
ഗവേഷണ കേന്ദ്രത്തിന്റെ  പരമ്പരാഗത കൃഷി രീതികളിൽ നിന്ന് മാറിയുള്ള
ശാസ്ത്രാന്വേഷണ ഫലമാണ് ഈ ബസുമതി വിത്തിനങ്ങൾ

ഓരോ കണ്ടത്തിലും പോയി നോക്കി
കാഴ്ചയിലുള്ള ഒരോ പ്രശ്നവും പറഞ്ഞു തന്നു .
ചാഴിയും തണ്ട് തുരപ്പനും തന്നെ പ്രധാന ശത്രുക്കൾ .
ഒരിടത്ത് വളം കൂടിപ്പോയത് അവിടെ മുൻപ് കൃഷി ചെയ്ത വിളയുടെ
ബാക്കി പത്രമാണെന്നും പറഞ്ഞു .
നല്ലൊരു യൂണിവേഴ്സിറ്റി ക്ലാസിന്റെ അനുഭവമായി മാറി അത് .
Pusa Sughandh  വിഭാഗത്തിൽ പെട്ട Sugandhamathi ,Ps 2,3,4
എന്നീ നാലിനം വിത്താണ് കൃഷി ചെയ്തിട്ടുള്ളത്
വിളഞ്ഞു നിൽക്കുന്ന ബസുമതിപ്പാടം കണ്ടിട്ടുണ്ടായ
സന്തോഷം  പ്രൊഫസർ മറച്ചു വച്ചില്ല .
"പലരും വന്ന് വിത്ത് വാങ്ങാറുണ്ടെങ്കിലും  ഇത്രയും താൽപര്യത്തോടെ
കൃഷിയിറക്കിക്കാണുന്നത് ആദ്യമായാണ് ".
ഞങ്ങളെ അഭിനന്ദിക്കാനും പിശുക്ക് കാണിച്ചില്ല .
സ്ഥലം മാറിപ്പോയ  തുറവൂർ കൃഷി ഓഫീസർ ഷീബ ജോർജ്ജിന്റെ
പ്രോത്സാഹനമാണ് ഇതിന് പിന്നിലെന്ന് ഞങ്ങളും  പറഞ്ഞു .
ഹറിത ഭൂവിലേക്ക് നിര നിരയായി മുന്നേറാം


  "ഇനിയൊരു 20 ദിവസം കൂടി കഴിഞ്ഞാൽ കൊയ്യാൻ പരുവമാകും
അതിന് മുൻപ്  ഒരിക്കൽ കൂടി ഞങൾ വരും"
തിരിച്ച് പോകുമ്പോഴും പിന്നീട് ഫോൺ ചെയ്തപ്പോഴും
ഈ നെല്ല് കുത്തുന്ന മില്ല് വ്യാപകമാക്കുന്നതിനേപ്പറ്റിയുള്ള
വേവലാതിയാണ് പറഞ്ഞു കൊണ്ടിരുന്നത് .

ഗവേഷണ കേന്ദ്രത്തിന്റെ നാലതിരുകൾക്കകത്തെദന്തഗോപുരങ്ങളിൽ നിന്ന്
പ്രകൃതിയുടെ മടിത്തട്ടിലേക്ക്
നേരിട്ടിറങ്ങാൻ തയ്യാറുള്ള
നാടിനോട് കൂറുള്ള
ഉണ്ണുന്ന ചോറിന് നന്ദിയുള്ള
മനുഷ്യ മുഖമുള്ള
ഉദ്യോഗസ്ഥരുണ്ടായാൽ കേരളത്തിൽ കൃഷി മരിക്കില്ല .
"മറ്റൊരു കാർഷിക കേരളം" ഉണ്ടാകുമെന്ന് ഉറപ്പ് .



No comments: