Friday, February 3, 2012

വേണം മറ്റൊരു (കാർഷിക) സംസ്ക്കരം

പ്രഥമ മേഖലയിൽപ്പെട്ട കൃഷി
ഇന്ന് കേരളത്തിൽ നഷ്ടമാണെന്ന് വിലപിക്കുന്നവരാണധികവും .
വറീതേട്ടനും മെമ്പർ സജിയും
അവരിൽ നല്ലൊരു പങ്കും പാടത്ത് ഇറങ്ങാത്തവരോ മറ്റുള്ളവരേക്കൊണ്ട് പണിയെടുപ്പിക്കുന്നവരോ ആണ്.
പിന്നെ പറയുന്ന കാര്യം നടാൻ ആളില്ല കൊയ്യാൻ ആളില്ല  പുല്ലുപറിക്കാൻ ആളില്ല
എന്ന സ്ഥിരം പല്ലവിയും .
കേൾക്കുമ്പോൾ ശരിയാണെന്ന് തോന്നും . ഏറ്റുപറയാൻ പറയാൻ ഒരുപാടു പേരും .
ഇങ്ങനെ ഉമ്മറത്തിരുന്ന് പ്രാകി കാലം കഴിക്കാമെന്നാണൊ കരുതേണ്ടത് . അങ്ങനെയാവുക വയ്യ .
ഒറ്റക്ക് മാറണം എന്ന് പറഞ്ഞത് കൊണ്ടായില്ല. സംഘം ചേർന്നാൽ നടക്കാത്തതായെന്തുണ്ട്. അത്തരം ഒരു കാർഷിക പരീക്ഷണമാണ് ചുണ്ടേക്കാട് പാടശേഖരത്ത് നടന്നത്. തുടക്കത്തിൽ നിരാശപ്പെടുത്താൻ
ഒരുപാട് പേരുണ്ടായിരുന്നു.
പ്രോൽസാഹിപ്പിക്കാൻ  ചുരുക്കം ചിലരും . നിഷേധം പറഞ്ഞ് ശീലിച്ച കുറേപ്പേർക്ക് ഇതൊരു വീണുകിട്ടിയ ചാകരയും . 
നടാൻ യന്ത്രമെത്തിയ സ്ഥലത്ത്
കൊയ്യാനും യന്ത്രമെത്തി .
നിരനിരയായി കൊയ്ത് മുന്നേറുന്നു

മുതിർന്ന കർഷകനായ വറീത്
ചേട്ടനും വാർഡ് മെമ്പർ സജീവും കൂടി കൊയ്ത്ത് ഉദ്ഘാടനം ചെയ് തു . അത്താണിയിലുള്ള കാംകൊയുടെ സഹകരണത്തോടെ അവർ പുറത്തിറക്കിയ പുതിയ കൊയ്ത്ത് യന്ത്രമാണ് ഉപയോഗപ്പെടുത്തിയത് .
ഇത് ഒരു പരീക്ഷണമാണ് . ഈ പരീക്ഷണത്തിൽ വിജയിച്ചാൽ ഇനി ഒരു പാട് പേർ തങ്ങളുടെ തരിശിട്ടിരിക്കുന്ന കൃഷി ഭൂമിയിൽ വിത്തിറക്കും .
കാലാനുസൃതമായ സാങ്കേതിക വിദ്യ ഉപയോഗിക്കാത്ത ആ പഴ മനസ്സിൽ നിന്ന് മാറാതെ
ഇനി നമുക്ക് മുന്നോട്ട് പോകുക വയ്യ .
തമിഴനെ കുറ്റം പറഞ്ഞ് കളിയാക്കി എത്ര നാളുകളിനി
ചാരു കസേരയിൽ ഇരിക്കാനാകും .
തരിശുരഹിത കേരളത്തിനായി ഇനി പണീയെടുക്കാം .
പാടം നികത്തി ഫ്ലാറ്റു പണീയുന്നവരോട് അരുതെന്ന് പറയാൻ
ഇനി തരിശു രഹിത പാടങ്ങളേ ഉണ്ടാകാവൂ .
മുദ്രാവാക്യങ്ങൾക്ക് ക്ഷാമമില്ലാത്ത നമ്മുടെ നാട്ടിൽ ഇനി പ്രവർത്തിയാണ് വേണ്ടത് .
നാലു വർഷത്തോളമായി തരിശിട്ടിരുന്ന ചുണ്ടേക്കാട് പാട ശേഖരത്തിനിത് സാധിച്ചാൽ
കേരളത്തിൽ എവിടെയും ഈ പരീക്ഷണം നടത്താവുന്നതേയുള്ളു .
വേണം മറ്റൊരു തൊഴിൽ സംസ്ക്കാരം .
വേണം മറ്റൊരു കാർഷിക സം സ്ക്കാരം
അതിനായി പടയണി ചേരുക .

No comments: