Tuesday, February 14, 2012

യേശുക്രിസ്തു ദൈവമൊ വിപ്ലവകാരിയൊ

ഗീവർഗീസ് മാർ കൂറിലോസ് തിരുമേനി ക്രിസ്തുവിനേപ്പറ്റി
തന്റെ നിലപാട് തുറന്ന് പറഞ്ഞു .
ചർച്ച മറ്റ് രണ്ട് മെത്രാന്മാർ ചേർന്ന് ഏറ്റെടുത്തു .
സഭാസിനഡ് വിളിച്ച് ചർച്ച ചെയ്യണമെന്ന ആവശ്യം വരെയെത്തി കാര്യങ്ങൾ.
യേശു ഒരു വിപ്ലവകാരിയല്ലായെന്ന് ഒരു പ്രമേയം പാസാക്കിയാൽമതിയാകും പ്രശ്നം തീരാൻ . കൂടാതെ കൂറിലോസ് മെത്രാച്ചന് ഒരു താക്കീതും.
സിനഡും ചർച്ചയും ആ സഭയുടെ അഭ്യന്തര വിഷയം .

യേശു തന്റെ ജീവിതം കൊണ്ടാണ്  ലോക ജനതയുടെ ഹൃദയം കവർന്നത്. 
ചരിത്രത്തിലിടം പിടിച്ച ഒരു മഹദ് വ്യക്തിത്വത്തിന്റെ ജീവിതവുമായി ബന്ധപ്പെടുത്തി
ചർച്ച ചെയ്യാൻ ഒരു സഭയുടെയും അനുവാദം ആവശ്യമില്ല .
അദ്ധ്വാനിക്കുന്നവരേ എന്റെൻഅരുകിലീക്ക് വരുവിൻ


ഇന്ത്യ മഹാരാജ്യത്തിന് ഔദ്യോഗികമായി
ഒരു മതമില്ല.
ബഹുസ്വരമത ബന്ധിതമായ ഒരു സംസ്ക്കാരമാണിവിടെ നിലകൊള്ളുന്നത്.

ക്രിസ്ത്യാനി എന്ന വാക്കിന്റെ അർത്ഥം ക്രിസ്തുവിന്റെ അനുയായി എന്നാണല്ലൊ.
ക്രിസ്തീയ കുടുംബത്തിൽ ജനിച്ചത് കൊണ്ടൊ പുരോഹിത കുപ്പായം
(ഇത് ക്രിസ്തു ജീവിച്ചിരുന്ന നാട്ടിലെ ജനത പൊടിക്കാറ്റിൽ നിന്ന് രക്ഷ നേടാൻ
അനുഭവങ്ങളിലൂടെ വികസിപ്പിച്ചെടുത്ത വേഷമാണ്) ധരിച്ചത് കൊണ്ടൊ
ഒരാളും യഥാർത്ഥ ക്രിസ്ത്യാനിയാവുന്നില്ല.
ക്രിസ്തുവിന്റെ വാക്കുകൾക്ക് ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകി
അവന്റെ കൽപ്പനകൾ അനുസരിച്ച്  ജീവിതത്തിൽ പകർത്തി
ക്രിസ്തുവിനെ സ്വന്തം രക്ഷിതാവും മാർഗ ദർശിയുമായി
സ്വീകരിച്ചും രക്ഷകനായി കണ്ടും ജീവിച്ചാലെ ക്രിസ്ത്യാനിയാവുള്ളു.ഇതു കൊണ്ടാണ് ക്രിസ്ത്യാനികളെ മാർഗ്ഗ വാസികൾ എന്ന് വിളിക്കുന്നത്.
ക്രൈസ്തവ മാർഗ്ഗത്തിൽ വസിക്കേണ്ടവരാണവർ

ഒരു രക്ഷകൻ എപ്പോഴും ഒരു നേതാവു കൂടിയായിരിക്കും..
നിലവിലുള്ള ജീവിത സാഹചര്യങ്ങളെ മാറ്റിത്തീർക്കുവാൻ
ഇറങ്ങിത്തിരിക്കുന്നവർക്ക് പാത എന്നും കല്ലും മുള്ളും നിറഞ്ഞതാണ്..
പൗരോഹിത്യവും ഭരണകൂടവും ഒന്നയിരുന്ന ഒരു കാലഘട്ടത്തിൽ
എതിർപ്പിന്റെ കുന്തമുന തന്റേതായ മാർഗ്ഗത്തിലൂടെ അവതരിപ്പിച്ച ആളാണ് യേശു.
അന്നത്തെ പൗരോഹിത്യ ഭരണകൂടം അദ്ദേഹത്തെ മരണ ശിക്ഷക്ക് വിധിച്ചു.
യേശു ഒരിക്കലും താൻ ദൈവമാണെന്ന് പറഞ്ഞിട്ടില്ല .
ദൈവ പുത്രനാണെന്നണ് പറഞ്ഞിട്ടുള്ളത്.
മാനവകുലത്തിനെ സ്നേഹമെന്ന വേദവാക്യം പഠിപ്പിച്ച്
എല്ലാവരേയും ദൈവ പുത്രരാക്കുന്ന പ്രവർത്തിയാണ് യേശു ചെയ്തത് .
താൻ വഴിയും സത്യവും ജീവനുമാകുന്നു വെന്ന പ്രയോഗം
അദ്ദേഹത്തിന്റെ  ജീവിത ദർശനമാണെന്ന്
ഇനിയും ഈ മത നേതാക്കൾ എന്നാണാവോ മനസ്സിലാക്കുക .
നിലവിലുള്ള സാമൂഹ്യ വ്യവസ്തിയെ  ഒരു ജീവിത ദർശനത്തിലൂടെ
മാറ്റുകയെന്നതാണ് യേശു പറഞ്ഞത് .
ഇത് തന്നെയാണല്ലൊ ഇടതു പക്ഷക്കാർ പറയുന്ന വിപ്ലവവും .
അതു കൊണ്ട് യേശു മറ്റുള്ളവർക്ക് വേണ്ടി കുരിശു മരണം വരിച്ച
ആദ്യത്തെ വിപ്ലവകാരിയെന്ന് പറഞ്ഞാൽ ഒരു തെറ്റും കാണാനാവില്ല .
വിപ്ലവം എന്ന വാക്കിന്റെ പേറ്റന്റ് കമ്മ്യൂണിസ്റ്റുകൾ എടുത്തിട്ടില്ല.
ആ വാക്ക് കേൾക്കുമ്പോൾ പുരോഹിത വർഗ്ഗം വിറളി പിടിക്കുകയും വേണ്ട .
അങ്ങനെ വിറളി പിടിച്ചാൽ അത് മറ്റൊരു രാഷ്ട്രീയത്തിന്റെ നിലപാടായി കാണേണ്ടി വരും

ശത്രുവിനെ സ്നേഹം കൊണ്ട്
കീഴടക്കി അവനെ നേടി
മറ്റുള്ളവർക്ക് മാതൃക കാണിച്ചു കൊടുക്കാനാണ് യേശു പറഞ്ഞത്
ത്യാഗമാകണമവന്റെ മതം
യേശുവിന്റെ അനുയായികളായവരും
അങ്ങനെ യായിരിക്കണം
യഥാർത്ഥ അനുയായിയെ അങ്ങനെ തിരിച്ചറിയാൻ കഴിയും .
പുരോഹിതരോട് കുരിശുമരണം ആരും ആവശ്യപ്പെടുന്നില്ല.
കുരിശിക്കിടന്നവനെ വിപ്ലവകാരിയന്ന് ഒരു പുരോഹിതൻ പറഞ്ഞതിന് സിനഡ് വിളിച്ച് അദ്ദെഹത്തെ ക്രൂശിക്കാൻ നിൽക്കരുത് .

ക്രിസ്ത്യാനികൾ ബഹുഭൂരിപക്ഷമുള്ള അമേരിക്കയും ബ്രിട്ടനും
നിരപരാധികളുടെ മേൽ ബോംബുകൾ വർഷിക്കുന്ന തെറ്റിനെതിരെ
സിനഡ് വിളിച്ച് ചർച്ച ചെയ്താൽ നന്നായി  .
സ്നേഹമെന്നത് പറയാനുള്ളത് മാത്രമല്ല പ്രകടിപ്പിക്കാനുള്ളത്
കൂടിയാണ് എന്ന് ഓർത്താൽ ഉപകാരം .
തന്റെ ആലയത്തെ ചന്തയാക്കരുതെന്ന് പറഞ്ഞ യെശുവിന്റെ ശിഷ്യന്മാർ ഇന്ന്
വിദ്യാഭ്യാസ ചന്തയും ആശുപത്രി ചന്തയും കുരിശു കൃഷിയും  നടത്തി കാശുണ്ടാക്കുകയാണ്
പള്ളീകളിൽ ക്യാഷ് കൗണ്ടറുകളുടെ എണ്ണം കൂടി വരുന്നതും
യേശുവിന്റെ കുരിശുമരണത്തിന്റെ ഓർമ്മക്കായി നടത്തുന്ന
കുർബാന തന്നെ ഈ കൗണ്ടറുകളിലൂടെ വിറ്റ് കാശാക്കുന്നതും
ഏത് സിനഡ് കൂടിയാണ് നിറുത്തുക .???????
ക്രൂശിത രൂപത്തിന്മേൽ നോക്കിയത് കൊണ്ട് ആരും വിശുദ്ധരാകുന്നില്ല . ഇല്ല..!!!!!!!!




No comments: