Sunday, September 23, 2012

ആണവമുക്ത ഭാരതത്തിനായി പോരാടുക


കൂടങ്കുളം പദ്ധതി ഉപേക്ഷിക്കുക
ആണവമുക്ത ഭാരതത്തിനായി പോരാടുക


അരനൂറ്റാണ്ടുമുന്‍പ്, പരിഷത്തിന്റെ ആരംഭദശയില്‍,
ശാസ്ത്രലോകത്തെ മറ്റുപലരേയും പോലെ പരിഷത്തും ആണവ സാങ്കേതികവിദ്യയുടെ ആകര്‍ഷകമായ വാഗ്ദാനങ്ങളില്‍ വിശ്വസിച്ചിരുന്നു. അളവറ്റതും ചെലവുകുറഞ്ഞതുമായ ഊര്‍ജ്ജസമ്പത്തിലേക്കുള്ള
വാതായനങ്ങളാണ് തുറക്കപ്പെട്ടിരി ക്കുന്നതെന്ന് പരിഷത്തും കരുതി.
എന്നാ വിവിധ ആണവനിലയങ്ങളിലും സംസ്കരണശാലകളിലും
മാലിന്യ നിക്ഷേപ സ്ഥലങ്ങളിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന
അപകടങ്ങളും അവയോട് അധികൃതര്‍ എടുത്തുകൊണ്ടിരിക്കുന്ന
നിഷേധാത്മക സമീപനങ്ങളും സംശയത്തിന്റെ വിത്തുപാകി.
1979 -ലെ ത്രീമൈല്‍ ഐലന്റ് അപകടം ഒരു മുന്നറിയിപ്പായിരുന്നു. ആണവനിലയങ്ങള്‍ പ്രവര്‍ത്തന നിരതമായി പതിറ്റാണ്ടുക കഴിഞ്ഞിട്ടും
ആണവ മാലിന്യ സംസ്കരണം കീറാമുട്ടിയായി അവശേഷിച്ചതും
ഈ സാങ്കേതികവിദ്യയുടെ സാധുതയെക്കുറിച്ച് ആശങ്കയുയര്‍ത്തി.
താങ്ങാ പാടില്ലാത്ത ഭാരമാണ് നാം ഭാവിതലമുറയിലേക്ക്
പകരുന്നതെന്നത് ആസ്വാസ്ത്യ ജനകമായിരുന്നു.

ഈ സാഹചര്യത്തിലാണ് 1986 ല്‍ ചെര്‍ണ്ണോബി ദുരന്തം അരങ്ങേറുന്നത്. അതോടെ വന്‍തോതിലുള്ള ആണവ അപകടങ്ങ സംഭവ്യതയുടെ സീമയ്കുള്ളിലാണെന്നും, ആണവനിലയങ്ങ സ്ഥാപിക്കുമ്പോ
ആ സാദ്ധ്യതക കണക്കിലെടുക്കണമെന്നും പൊതുവേ അംഗീകരിക്കപ്പെട്ടു. ആതുകൊണ്ടാണ്, എണ്‍പതുകളി കേരളത്തിൽ, പെരിങ്ങോമി
ഒരു ആണവനിലയം സ്ഥാപിക്കാനുള്ള നീക്കം ഉണ്ടായപ്പോൾ,
പാരിസ്ഥിതിക ലോലമായ കേരളത്തി അതിനനുയോജ്യമായ സ്ഥലം ഇല്ലെന്നും നീക്കം ഉപേക്ഷിക്കണമെന്നും പരിഷത്ത് ആവശ്യപ്പെട്ടത്.
എന്നാ ഒരിടത്തു ഒരുകാലത്തും ആണവനിലയങ്ങൾ പാടില്ല
എന്ന നിലപാടിലേക്ക് പരിഷത്ത് അന്ന് എത്തിയിരുന്നില്ല.

പിന്നീടുണ്ടായ സംഭവവികാസങ്ങ വിശേഷിച്ച്, ഫുക്കുഷിമ ദുരന്തവും സൗരോര്‍ജ്ജം, പവനോര്‍ജ്ജം എന്നിവയുള്‍പ്പെടെയുള്ള ബദ ഊര്‍ജ്ജസാങ്കേതിക വിദ്യകളിലുണ്ടായിട്ടുള്ള പുരോഗതിയും
ആ നിലപാടി നിന്നും മുന്നോട്ടുപോയി,
ആണവ നിലയങ്ങ ആവശ്യമില്ലെന്ന നിലപാടിലെത്താ
പരിഷത്തിനെ സജ്ജമാക്കിയിരിക്കുന്നു.
ഈ നിലപാട് 49-ാം വാര്‍ഷിക സമ്മേളനം അംഗീകരിച്ച ഒരു പ്രമേയത്തിലൂടെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രഖ്യാപിക്കുകയുണ്ടായി.

No comments: