ഇടം തന്നെയാണ്
ഫയലുകളീൽ തല പൂഴ്ത്തിയിരിക്കുന്ന
ഉദ്യോഗസ്ഥരുടെ ആവാസകേന്ദ്രം.
ചുവപ്പുനാടകളുടെ നീളം കൂടി കൂടി കർഷകരുടെയും സാമന്യ ജനങ്ങളുടെയും ജീവിതം വരിഞ്ഞു മുറുക്കി
ശ്വാസം മുട്ടിക്കുന്ന ഇടം.
കഴിഞ്ഞ ദിവസം ഇവിടെ അപൂർവമായ ഒരു സെന്റ് ഓഫ് നടന്നു .
കർഷക സമിതികളുടെ നേതൃത്വം,
തുറവൂർ പഞ്ചായത്ത് ചരിത്രത്തിൽ ആദ്യത്തേതെന്ന് പറയാം
കൃത്യമായിപ്പറഞ്ഞാൽ നാട്ടിലെ കർഷകർ തങ്ങളുടെ പ്രതിനിധികൾ വഴി നടത്തിയ ഹൃദയ ഹാരിയായ ഒരു വിടവാങ്ങൽ ചടങ്ങ്.
ഹൃദയത്തിൽ ഇന്നും നന്മകൾ
സൂക്ഷിക്കുന്ന കർഷക മനസ്സുകളുടെ കൂടിച്ചേരലാണിവിടെ നടന്നത്.
ഒരു 20 ൽ താഴെ ആളുകൾ .
വിവിധ രാഷ്ട്രീയ പാർട്ടികളുടെ അംഗങ്ങൾ .
ഇക്കാര്യത്തിൽ എല്ലാവരും ഏക മാനസർ.
ഒന്നര വർഷം മാത്രം ജോലി ചെയ്ത ഒരു ഓഫീസറാണ് യാത്ര പറഞ്ഞിറങ്ങിയത് .
ഒരു സർക്കാർ ഉദ്യോഗസ്ഥക്ക് ഈ കാലയളവിനുള്ളിൽ ജന മനസ്സിൽ സ്ഥാനം നേടാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് അഭിനന്ദനാർഹമാണ്.
സ്വന്തംകുടുംബത്തിൽ നിന്ന് ഒരാൾ പടിയിറങ്ങിപോകുമ്പോൾ
ഉണ്ടാകുന്ന മനസികാവസ്ഥയിലായിരുന്നു എല്ലാവരും.
സ്ഥിരമായി സൂക്ഷിക്കുന്ന പുഞ്ചിരിയും
തൊഴിലിനോടുള്ള ആത്മാർത്ഥതയും
നിലക്കാത്ത പ്രസരിപ്പുമായിരുന്നു കൈമുതൽ.
പ്രതിസന്ധികളിൽ ചിലപ്പോഴെല്ലാം നിയന്ത്രണം
കരച്ചിലിന്റെ രൂപത്തിൽ വിട്ടു പോകുമ്പോഴും
വാക്കുകൾ വളരെ സൂക്ഷിച്ചു മാത്രം
കൈകാര്യം ചെയ്യനുള്ള പാടവം അനിതര സാധാരണമാണ്.
ഷീബ ജോർജ്ജെന്ന ഈ ഓഫീറുടെ ലാളിത്യമാർന്ന
പെരുമാറ്റവും എടുത്തു പറയേണ്ടത് തന്നെ.
തരിശു പാടങ്ങളിൽ കൃഷിയിറക്കിയതും പുതിയ കാർഷിക സംസ്ക്കാരം
വളർത്തിയെടുക്കാൻ ശ്രമിച്ചതും എടുത്തുപറയാവുന്ന നേട്ടമായി കണക്കാക്കാവുന്നതാണ്
ഒരുപക്ഷേ ഇത്തരം വ്യക്തിത്വങ്ങൾ പൊതു പ്രവർത്തകരായി വന്നിരുന്നെങ്കിൽ
ഈ നാട് എത്രമാത്രം മുന്നോട്ട് പോയേനെ.
ഇപ്പോഴുള്ള പല അപചയങ്ങൾക്കും ഇത് പരിഹാരമായിരിക്കുകയും ചെയ്യും
എല്ലാ സർക്കാർ ഓഫീസർമാർക്കും ഇവരുടെ രീതികളെ ധൈര്യമായി പിന്തുടരാം
വേണം മറ്റൊരു കേരളത്തിന് ഇത് ഒരു മാതൃകയാവാം .
വേണം മറ്റൊരു തൊഴിൽ സംസ്ക്കാരം എന്നും ഇതിനെ പറയാം